‘കോവിഡ് കാലത്തെ’ കുറിപ്പുകള്‍
കോവിഡ് കാലം നമുക്ക് സമ്മാനിക്കുന്നത് എന്തൊക്കെ അനുഭവങ്ങളും പാഠങ്ങളുമാണ്. ജീവിതത്തില്‍ അറിഞ്ഞുവെച്ചതും ശഠിച്ചുവെച്ചതുമൊക്കെ പൊള്ളയായ ചില സത്യങ്ങളും അര്‍ത്ഥസത്യങ്ങളും ശാഠ്യങ്ങളുമൊക്കെയാണെന്ന് നാം തിരിച്ചറിയുകയാണ്. അത്തരം ചില കണ്ടെത്തലുകളും അനുഭവങ്ങളും പങ്കു വെയ്ക്കുകയാണ് ഇവിടെ വായിക്കാം…
എഴുത്ത്: അന്‍സില്‍.എന്‍.എ

‘കോവിഡാണ്, ട്ടോ, ആരും പുറത്തിറങ്ങല്ലേ, ട്ടോ…! പാര്‍ക്കും അടച്ചു… കോലുമിഠായി കിട്ടണ അപ്പാപ്പന്റെ കടയും അടച്ചു പപ്പാച്ചീ…” മൂന്നുവയസുകാരിയുടെ ജാഗ്രതാനിര്‍ദേശമാണ്. എന്താണ് കോവിഡെന്ന് പോലും അറിയാത്തവള്‍ക്ക് വരെ സംഭവം സീരിയസാണെന്ന് മനസിലായി. റോഡിലെങ്ങും ഒറ്റ വണ്ടി പോലും കാണാനില്ല, ടി.വി തുറന്നാലും പത്രം എടുത്താലും കാണുന്ന കാഴ്ചയൊക്കെ കുഞ്ഞു കുട്ടികളും ശ്രദ്ധിക്കുന്നുണ്ട് കാര്യമായി തന്നെ. രാപകല്‍ രോഗികളെക്കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന ആശുപത്രികളും അവിടങ്ങളിലെ നീണ്ട ക്യൂവും ഒന്നും ഇപ്പോഴില്ല. എന്തൊരു ട്രാഫിക് ബ്ലോക്കായിരുന്നു..നമ്മുടെ തിരക്കുകളൊക്കെ എങ്ങോട്ടു പോയി?
‘കോവിഡാണ്, ട്ടോ, ആരും പുറത്തിറങ്ങല്ലേ, ട്ടോ…! പാര്‍ക്കും അടച്ചു… കോലുമിഠായി കിട്ടണ അപ്പാപ്പന്റെ കടയും അടച്ചു പപ്പാച്ചീ…” മൂന്നുവയസുകാരിയുടെ ജാഗ്രതാനിര്‍ദേശമാണ്. എന്താണ് കോവിഡെന്ന് പോലും അറിയാത്തവള്‍ക്ക് വരെ സംഭവം സീരിയസാണെന്ന് മനസിലായി. റോഡിലെങ്ങും ഒറ്റ വണ്ടി പോലും കാണാനില്ല, ടി.വി തുറന്നാലും പത്രം എടുത്താലും കാണുന്ന കാഴ്ചയൊക്കെ കുഞ്ഞു കുട്ടികളും ശ്രദ്ധിക്കുന്നുണ്ട് കാര്യമായി തന്നെ.

തിങ്ങിനിറഞ്ഞ തെരുവുകള്‍, ബസ് സ്റ്റോപ്പുകള്‍… റയില്‍വേ സ്റ്റേഷനുകള്‍… വിമാനത്താവളങ്ങള്‍… അത്യാവശ്യ സാധനങ്ങളുള്ള കടകള്‍ മാത്രം തുറന്നിരിക്കുന്നു… സ്വര്‍ണ്ണം വാങ്ങേണ്ട, തുണിത്തരങ്ങളും വേണ്ട… കല്യാണ മാമാങ്കങ്ങള്‍, സത്ക്കാരങ്ങള്‍, ആര്‍ഭാടങ്ങള്‍, നമുക്ക് എത്ര പെട്ടെന്നാണ് മാറ്റം വന്നത്? ആര് പറഞ്ഞു നമുക്ക് മാറ്റാനാവില്ലെന്ന്… കുടുംബ ബഡ്ജറ്റ് ഇത്ര ചുരുക്കാനാവുമെന്ന് നമ്മള് കരുതിയിരുന്നോ? ജീവിക്കാന്‍ ഇത്രയൊക്കെ മതിയായിരുന്നിട്ടും നമ്മള് എന്തൊക്കെയാണ് വാങ്ങിക്കൂട്ടിയിരുന്നത്? പ്രളയം വന്നപ്പോള്‍ വീടിന്റെ കഴുക്കോല് ഭാഗത്തോളും വെള്ളമെത്താറായിട്ടും പുറത്തിറങ്ങാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ കേണപേക്ഷിച്ചിട്ടും അനുസരിക്കാത്തവര്‍ തന്നെയായിരിക്കും ഈ കൊറോണ കാലത്ത് വീട്ടകങ്ങളില്‍ കഴിയാതെ പുറത്തേക്ക് ‘തേരാപാരാ’ പായുന്നതും. വിശന്നു വയറു കത്തിയപ്പോ അരി വാങ്ങാന്‍ പുറത്തിറങ്ങിയവര്‍ക്കു വരെ പൊലീസിന്റെ ലാത്തിയടിയും ശകാരവും കേള്‍ക്കേണ്ടി വന്നത് ഈ ‘വെറുതെ കറങ്ങാന്‍’ ഇറങ്ങിയവര്‍ കാരണമല്ലേ? കിട്ടിയ അവസരം വെറുതെ തല്ലിത്തീര്‍ത്ത പൊലീസുകാരും തെരുവോരങ്ങളില്‍ ആരുമില്ലാതെ അലഞ്ഞുതിരിയുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവുമുള്‍പ്പെടെ നല്കാന് മുന്നിട്ടിറങ്ങിയ പൊലീസുകാരും ഇവിടെയുണ്ട്…അങ്ങനെയങ്ങനെ നന്മ, തിന്മകളുടെ, സഹനത്തിന്റെ, വീര്‍പ്പുമുട്ടലിന്റെ, ക്ഷമയുടെ, അച്ചടക്കത്തിന്റെ, സ്നേഹത്തിന്റെ ആഴ്ചകള്‍ നീളുന്ന ലോക് ഡൗണ്‍ കാല കാഴ്ചകളിലൂടെയാണ് നാമോരുത്തരും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
കുഞ്ഞിനൊപ്പമിരുന്ന് അവള് പറയുന്നത് കേള്‍ക്കാനും അവള് വരച്ച അവള്‍ക്ക് തന്നെ ‘നിശ്ചയമില്ലാത്ത’ എന്തൊക്കെയോ അര്‍ഥതലങ്ങളുള്ള ചിത്രത്തെ ഒന്ന് പുകഴ്ത്താന്‍, അവള്‍ക്ക് ഒരു കഥ പറഞ്ഞുെകാടുക്കാന്‍, നിറങ്ങളെക്കുറിച്ചും പട്ടിണിയെക്കുറിച്ചും സ്വപ്നം കാണുന്നതിനെ കുറിച്ചുമൊന്നും പറഞ്ഞുകൊടുക്കാന്‍ ഈ ദിവസങ്ങളില്‍ ഒന്നില്‍ പോലും നിങ്ങള്‍ മെനക്കെട്ടില്ലെങ്കില്‍ നിങ്ങളൊരു പരാജിതനൊന്നുമല്ല, നിങ്ങളൊരു നിസ്സഹായന് മാത്രമായിരിക്കും.
നമുക്ക് അറിയുന്ന കുറച്ച് കാര്യങ്ങള്‍, യാതൊന്നുമറിയാത്ത ആളുകളോട് പറയുമ്പോള്‍ മാത്രമേ നമുക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം കിട്ടുകയുള്ളൂ എന്ന് കേട്ടിട്ടുണ്ട്… ഐ.സി.യുവിലെ വെന്റിലേറ്ററില്‍ ഒരിറ്റു ശ്വാസത്തിനു വേണ്ടി പിടയുമ്പോള്‍ ഘടിപ്പിക്കുന്ന ആ ആവരണത്തേക്കാള്‍ എത്രയോ മടങ്ങ് ഭേദമാണ് ഈ സമയത്ത് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുന്നതും മാസ്കോ ടവ്വലോ ഉപയോഗിക്കുന്നത് വഴി രോഗാണുക്കളെ വിളിച്ചുവരുത്താതിരിക്കുന്നതും എന്നൊക്കെ അറിവില്ലായ്മയാണോ അതോ അമിത ആത്മവിശ്വാസമാണോ? അനാവശ്യമായി വളര്‍ന്നു വലുതായത് കൊണ്ട് മാത്രം പ്രിയം നഷ്ടപ്പെട്ട, മനപൂര്‍വം ഇടം വേണ്ടെന്ന് വെച്ച നമ്മുടെയൊക്കെ വീട്ടകങ്ങളിലേക്ക്, അവിടെ നമുക്കായി എപ്പോഴും കാത്തിരിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്ക് തിരികെയെത്തിച്ച ഈ ലോക്ഡൗണ്‍ എങ്ങനെയാണ് ചിലര്‍ക്കുമാത്രം ബന്ധനമായി മാറിയത്? ശരിയാണ്, ഇപ്പോ ദിവസമേതാ, തീയതിയേതാ എന്നതൊക്കെ പലരും മറന്നുപോയിരിക്കുന്നു. കുഞ്ഞിനൊപ്പമിരുന്ന് അവള് പറയുന്നത് കേള്‍ക്കാനും അവള് വരച്ച അവള്‍ക്ക് തന്നെ ‘നിശ്ചയമില്ലാത്ത’ എന്തൊക്കെയോ അര്‍ഥതലങ്ങളുള്ള ചിത്രത്തെ ഒന്ന് പുകഴ്ത്താന്‍, അവള്‍ക്ക് ഒരു കഥ പറഞ്ഞുെകാടുക്കാന്‍, നിറങ്ങളെക്കുറിച്ചും പട്ടിണിയെക്കുറിച്ചും സ്വപ്നം കാണുന്നതിനെ കുറിച്ചുമൊന്നും പറഞ്ഞുകൊടുക്കാന്‍ ഈ ദിവസങ്ങളില്‍ ഒന്നില്‍ പോലും നിങ്ങള്‍ മെനക്കെട്ടില്ലെങ്കില്‍ നിങ്ങളൊരു പരാജിതനൊന്നുമല്ല, നിങ്ങളൊരു നിസ്സഹായന് മാത്രമായിരിക്കും.

നട്ടുച്ചക്ക് നല്ല തണുത്ത ഒരുഗ്ലാസ് സോഡാ നാരങ്ങാവെള്ളം കുടിക്കാന്‍ ആഗ്രഹിച്ചാല്‍ ഇപ്പോ കിട്ടണമെന്നില്ല, അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ മാത്രം പുറത്തിറങ്ങാന്‍ കഴിയുന്ന ഈ കൊറോണക്കാലത്ത് പണം എന്നത് വെറും കടലാസ് കഷ്ണം മാത്രമാണെന്ന് ചിലര്‍ക്കൊക്കെ മനസിലായിട്ടുണ്ടാകും. നിസാരമെന്ന് നാം കരുതിയിരുന്ന പലതും നമുക്ക് നേടാനാകാത്ത ഈ നിസഹായതയാണ് ഒരു തരത്തില്‍ പരാജയം. നിസഹായതയെ കുറിച്ച് ഓര്‍ത്തപ്പോഴാണ് ഈ കെട്ട കാലത്തെ നന്മമരങ്ങളില് ചിലരെ ഓര്‍ത്തുപോയത്. നമ്മള് ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത, ആളുകള്‍ ‘അവര്‍ പോലും അറിയാതെ’ നമ്മെ സഹായിക്കാനെത്തിയ അനര്‍ഗള സുന്ദര നിമിഷം. ”ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി.” 1974ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രകാന്തം’ സിനിമയിലെ ജാനകി പാടിയ ഗാനത്തിലെ വരികളാണ് ഇനി പറയാന്‍ പോകുന്ന സന്ദര്‍ഭത്തിന് ഏറെ യോജിക്കുക.

40-ാം നമ്പറിലെ യാത്ര, ഒരു ലോട്ടറി അടിച്ച കഥ
കൊറോണ ഭീഷണി നമ്മുടെ നാട്ടില്‍ അത്ര ഗൗരവത്തില്‍ ആകുന്നതിന് തൊട്ടുമുമ്പാണ്, ലോക്ഡൗണ്‍ കാലത്തിനും അല്പം മുമ്പ്. രാത്രി ഷിഫ്റ്റിലെ ഡ്യൂട്ടി കഴിഞ്ഞ് കൃത്യം എപ്പോള്‍ ഇറങ്ങാന്‍ കഴിയുമെന്ന് ഒരു ധാരണയുമില്ലാതിരുന്ന ഒരുദിവസം രണ്ടും കല്പിച്ച് 220 കിലോമീറ്ററോളം ദൂരെയുള്ള നാട്ടിലേക്ക് പോകാനായി കെ.എസ്.ആര്.ടി.സി സ്റ്റാന്റിലെത്തിയതായിരുന്നു. സൂചി കുത്താന്‍ ഇടമില്ലാത്ത വിധം തിരക്ക് കണ്ടപ്പോള്‍ തന്നെ പോകാനുള്ള സകല മൂഡും പോയി. ലീവും കിട്ടി, ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് ഇനി പുറകോട്ടില്ല. ഓരോ ബസ് വരുേമ്പാഴും അതിന്റെ രണ്ടു വാതിലിലും പത്തു മുപ്പത് ആളുകള്‍ വീതം ഇടിച്ചുകയറി നില്ക്കുന്നു. ഓട്ടോമാറ്റിക് ഡോര്‍ ആയതിനാല്‍ ഡ്രൈവറുടെ കാരുണ്യത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നെ. വീട്ടിലേക്ക് വരുേമ്പാ ‘സമ്മാനം’ വാങ്ങിക്കൊണ്ടു വരണമെന്ന് കുഞ്ഞു റിച്ചു (3 വയസ്) നേരത്തെ കൂട്ടി ഓര്‍മിപ്പിച്ചിരുന്നതിനാല്‍ ബാഗ് കൂടാതെ മറ്റൊരു വലിയ കൂടും കയ്യിലുള്ളതിനാല്‍ ഈ തിരക്കിനിടയില്‍ ഇടിച്ചുകയറി വാതിലിനടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, മാത്രവുമല്ല കയ്യിലുള്ള ‘സമ്മാനപ്പൊതി’ പൊട്ടി കേടുപാട് സംഭവിച്ചാല്‍ വീട്ടിലെത്തുേമ്പാള്‍ കുറുമ്പത്തി എന്നെ ‘ശരിയാക്കികളയും’.
മദര്‍ തെരേസ പറഞ്ഞ ഒരു വാചകമുണ്ട് – ‘The most terrible poverty is loneliness, and the feeling of being unloved.’ അതായത് ഏറ്റവും ഭയാനകമായ ‘പട്ടിണി’ എന്നാല്‍ അത് ഏകാന്തതയും, ആരും സ്നേഹിക്കാനില്ല എന്ന തോന്നലുമാണെന്ന്. വിശപ്പിനേക്കാള്‍ വലുതായി ലോകത്ത് ഒന്നുമില്ല, അതിനു മുമ്പില്‍ ഏകാന്തതയൊക്കെ എന്ത് എന്ന ഫിലോസഫി മാത്രം ആ സമയത്ത് മനസില്‍ വന്നതേയില്ല.
ബസുകള്‍ പലതും സ്റ്റാന്റിലേക്ക് വരുന്നതും ജനക്കൂട്ടം ഈച്ച പൊതിയും പോലെ വാതിലിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൂരെ മാറി നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വരിക, അതും നല്ല ഉറക്കം വരുന്ന പാതിരാത്രി സമയത്ത്. ചില സമയത്ത് ഈ നിസഹായതക്ക് വിജയമെന്നും പേരുണ്ടാകുമെന്ന് മനസ്സിലായ നിമിഷങ്ങളാണ് ഇനി വരാന്‍ പോകുന്നതെന്ന് യാതൊരു ചിന്തയുമില്ലാതെ ഞാന്‍ മാത്രം ആകാശത്തേക്ക് നോക്കി ഇരുന്നുപോയ ആ സമയമുണ്ടല്ലോ, അതൊന്നും അനുഭവിക്കാത്തവര്‍ക്ക് ഒരിക്കലും മനസിലാകില്ല. ദീര്‍ഘസമയത്തെ ഏകാന്തത നിങ്ങളെ കൊല്ലും, എന്നാല്‍ കുറച്ചുസമയത്തെ ഏകാന്തത നിങ്ങളുടെ ജീവിതത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്യുക. മദര്‍ തെരേസ പറഞ്ഞ ഒരു വാചകമുണ്ട് – ‘The most terrible poverty is loneliness, and the feeling of being unloved.’ അതായത് ഏറ്റവും ഭയാനകമായ ‘പട്ടിണി’ എന്നാല്‍ അത് ഏകാന്തതയും, ആരും സ്നേഹിക്കാനില്ല എന്ന തോന്നലുമാണെന്ന്. വിശപ്പിനേക്കാള്‍ വലുതായി ലോകത്ത് ഒന്നുമില്ല, അതിനു മുമ്പില്‍ ഏകാന്തതയൊക്കെ എന്ത് എന്ന ഫിലോസഫി മാത്രം ആ സമയത്ത് മനസില്‍ വന്നതേയില്ല.

കുറച്ചുനിമിഷങ്ങള്ക്കൊടുവില് ഒരു സാധാ ഫാസ്റ്റ് പാസഞ്ചര്‍ ബസാണെന്ന് തോന്നുന്നു, സ്റ്റാന്റിലേക്ക് പ്രവേശിച്ചതും അതിലെ കണ്ടക്ടര്‍ ‘ഇത് ഫുള്‍ റിസര്‍വേഷനാണ്, ഒരുപാട് പേര് ഇവിടുന്ന് കയറാനുണ്ട്, വെറുതെ ഇടിച്ചുകയറിയിട്ട് കാര്യമില്ല”. കണ്ടക്ടര്‍ തര്ക്കത്തിനിട വരുത്താതിരിക്കാന്‍ മുന്‍കൂട്ടി പറഞ്ഞതിനാല്‍ ആള്‍ക്കൂട്ടം പതിയെ പിന്‍വലിഞ്ഞു. ദൂരെ മാറി നിന്ന ഞാനാകട്ടെ കണ്ടക്ടറുടെ ഈ പ്രഖ്യാപനമൊന്നും കേട്ടതുമില്ല. ബാഗൊക്കെ തൂക്കി ബസിനടുത്തെത്തിയ എനിക്കാണോ കൂടി നില്ക്കുന്ന ആളുകള്ക്കാണോ എന്തെങ്കിലും സംഭവിച്ചത്?? ‘ഇനി ബോര്‍ഡ് വെച്ചിട്ടില്ലേ, അതോ, ഈ ബസ് പോകാനുള്ളതല്ലേ??” ആലോചിച്ചു നിന്നിട്ടു കാര്യമില്ല, എന്തായാലും കുറെ സീറ്റുകള്‍ കാലിയാണല്ലോ’!കൗതുകവും പരിഭ്രാന്തിയും എല്ലാം ഒരേസമയം കലര്‍ന്ന ഒരു പ്രത്യേക തരം നിസഹായതക്കൊടുവില്‍ 40ാം നമ്പര്‍ സീറ്റില്‍ (40 ാം സീറ്റ് പുറകിലാണ്, സാധാരണ ഞാന്‍ പുറകിലുള്ള സീറ്റില്‍ ഇരിക്കാറില്ല, പ്രത്യേകിച്ചും മുമ്പില്‍ സീറ്റുള്ളപ്പോള്‍) ഇരിപ്പുറപ്പിച്ചു. നിമിഷങ്ങള്‍ കഴിയവേ ഓരോരോ സീറ്റുകളിലായി ആളുകള്‍ വന്നിരിക്കാന്‍ തുടങ്ങി. മൂന്നു നിരയുള്ള ഐന്റ സീറ്റിനടുത്തും രണ്ടുപേര്‍ എത്തി.

നേരത്തെ തിക്കിത്തിരക്കിയവരില്‍ ചിലര്‍ സീറ്റില്ലെങ്കിലും വേണ്ടില്ല എണീറ്റു നിന്നാണേലും പോകാം എന്ന കണ്ടീഷനില്‍ ബസിനകത്ത് വന്ന് നില്‍പ്പുറപ്പിച്ചു. അപ്പോഴേക്കും കണ്ടക്ടര്‍ എത്തി ഓരോ സീറ്റിലെയും റിസര്‍വ്ഡ് യാത്രക്കാര്‍ കയറിയിട്ടുണ്ടോ എന്ന് പരിശോധന തുടങ്ങിയപ്പോഴാണ് ഐന്റ ‘ബള്‍ബ്’ കത്തിയത്. 1,2, 3, ……38….39….സീറ്റുകള്‍ എണ്ണിയെണ്ണി യാത്രക്കാര്‍ കയറിയെന്ന് ഉറപ്പാക്കി കണ്ടക്ടര്‍ 40ാം നമ്പര്‍ സീറ്റിനടുത്തെത്തിയതും എന്റെ നെഞ്ചിടിപ്പ് വര്‍ധിച്ചു. ’40 എന്നത് വെറുമൊരു നമ്പര്‍ മാത്രം’, വിരമിക്കാന്‍ പ്രായമായെന്ന് പറഞ്ഞ് മുറവിളി കൂട്ടിയ വിമര്‍ശകരോട് ഇന്ത്യയുടെ മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ പറഞ്ഞ മറുപടി ഓര്‍മയിലേക്ക് വരുത്താന്‍ പോലുമുള്ള സമയം പോലും കണ്ടക്ടര്‍ തന്നില്ല. ഞാനല്ല 40ലെ ആളെന്ന് വ്യക്തമായതോടെ റിസര്‍വേഷന്‍ ചാര്‍ട്ടെടുത്ത് കണ്ടക്ടര്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങി.”പടച്ചോനേ, ആ നമ്പര്‍ നിലവിലില്ല എന്ന് പറയണേ” എന്ന പ്രാര്‍ഥന ഫലിച്ചതേയില്ല. ”ഹലോ, എന്ന അഞ്ജാതനായ ഏതോ യാത്രികന്റെ ശബ്ദം ബഹളമയമായിരുന്ന ആ അന്തരീക്ഷത്തിലും എന്റെ ചെവിയില്‍ കൃത്യമായി എത്തി. ഏതാനും നിമിഷത്തെ ഫോണ്‍ സംസാരത്തിനൊടുവില്‍ കണ്ടക്ടര്‍ എന്നോട് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. ”എടോ, താന്‍ ഉടനെ ഒരു ലോട്ടറിയെടുക്കണം, സമ്മാനം ഉറപ്പാ” 40െല സീറ്റിലെ യാത്രക്കാരന് വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്, തനിക്ക് അവിടെ ഇരിക്കാം”. ബാഗുമെടുത്ത് പതിയെ എണീക്കാന്‍ തയ്യാറായി നിന്നിരുന്ന ഞാന്‍ ആശ്വാസത്തോടെ സീറ്റില്‍ ഒന്നൂടി അമര്‍ന്നിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഒരു മനുഷ്യന്’ എന്ന വിഖ്യാത കഥയിലെ ആ രംഗമാണ് പിന്നയങ്ങോട്ട് മനസില്‍ നിറഞ്ഞത്. ‘പേരെന്താ?’ അയാള്‍ ചോദിച്ചു. ഞാന്‍ പേര്, നാട് ഇതൊക്കെ പറഞ്ഞു. ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു:’എനിക്ക് പേരില്ല!’ ഞാന്‍ പറഞ്ഞു: ”എങ്കില്‍….ദയവ് എന്നായിരിക്കും പേര്.” ഡബിള്‍ബെല്‍ മുഴങ്ങി, ബസ് അരിച്ചിറങ്ങുന്ന തണുപ്പിലേക്ക് ഊളിയിട്ട് യാത്ര തുടങ്ങി.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഒരു മനുഷ്യന്’ എന്ന വിഖ്യാത കഥയിലെ ആ രംഗമാണ് പിന്നയങ്ങോട്ട് മനസില്‍ നിറഞ്ഞത്. ‘പേരെന്താ?’ അയാള്‍ ചോദിച്ചു. ഞാന്‍ പേര്, നാട് ഇതൊക്കെ പറഞ്ഞു. ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു:’എനിക്ക് പേരില്ല!’ ഞാന്‍ പറഞ്ഞു: ”എങ്കില്‍….ദയവ് എന്നായിരിക്കും പേര്.” ഡബിള്‍ബെല്‍ മുഴങ്ങി, ബസ് അരിച്ചിറങ്ങുന്ന തണുപ്പിലേക്ക് ഊളിയിട്ട് യാത്ര തുടങ്ങി. ദൂരെ ദൂരെ കുഞ്ഞിക്കണ്ണുകളുമായി സമ്മാനവും കാത്തിരിക്കുന്ന കുഞ്ഞി റിച്ചു ഇപ്പോള്‍ സുഖനിദ്രയില്‍ ആയിരിക്കും. അവള് എണീക്കുമ്പോ സര്‍പ്രൈസായി സമ്മാനപ്പൊതി മുമ്പില്‍ വെച്ചുകൊടുക്കണം. നാണം കലര്‍ന്ന അവളുടെ ചിരിയോളം വലുതായി ആ നിമിഷം മറ്റൊന്നുമുണ്ടാവില്ല. ശരിയാണ്, കുറഞ്ഞ പ്രതീക്ഷകളാണ് എല്ലായ്പ്പോഴും നല്ലത്, അതായിരിക്കും ചിലപ്പോഴൊക്കെ നമുക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു നല്‍കുക. തോല്‍ക്കുമെന്ന് കരുതുന്ന നിമിഷങ്ങളിലും നെഞ്ചിനുള്ളില്‍ അനുഭവപ്പെടുന്ന ഒരു മിടിപ്പുണ്ടല്ലോ, എങ്ങാനും ജയിച്ചാലോ എന്ന ആ തോന്നലായിരിക്കാം 40ാം നമ്പറിലെ ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത, എന്നെ കാണാത്ത ആ അഞ്ജാതസുഹൃത്ത് എനിക്കു സമ്മാനിച്ചത്. തെളിയാത്ത വഴിവിളക്കിനടുത്തുള്ള ഏതോ ഒരു സ്റ്റോപ്പില്‍ ബസ് നിര്‍ത്തി. ആരൊക്കെയോ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. ബസ് പതിയെ മുന്നോട്ട്… ഉറക്കം വന്നിട്ടും ഒന്നുമറിയാത്ത മട്ടില്‍ ഞാനും എന്റെ കയ്യിലെ സമ്മാനപ്പൊതിയും ബാക്കിയായി…
എഴുത്ത്: അന്‍സില്‍.എന്‍.എ